ഉള്ളടക്കത്തിലേക്ക് പോകുക

circa 1446–1406 BC

The Wilderness Years

Forty years of wandering in the desert test Israel's faith and prepare a new generation to enter the promised land.

2,247 വാക്യങ്ങൾ · 2 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. സംഖ്യാപുസ്തകം 31:16ഏകദേശം ക്രി.മു. 1452

    ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്‌വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹോതുവായതു.

  2. സംഖ്യാപുസ്തകം 31:17ഏകദേശം ക്രി.മു. 1452

    ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിൻ.

  3. സംഖ്യാപുസ്തകം 31:18ഏകദേശം ക്രി.മു. 1452

    പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ.

  4. സംഖ്യാപുസ്തകം 31:19ഏകദേശം ക്രി.മു. 1452

    നിങ്ങൾ ഏഴു ദിവസം പാളയത്തിന്നു പുറത്തു പാൎക്കേണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം.

  5. സംഖ്യാപുസ്തകം 31:20ഏകദേശം ക്രി.മു. 1452

    സകലവസ്ത്രവും തോൽകൊണ്ടുള്ള എല്ലാകോപ്പും കോലാട്ടുരോമംകൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിപ്പിൻ.

  6. സംഖ്യാപുസ്തകം 31:21ഏകദേശം ക്രി.മു. 1452

    പുരോഹിതനായ എലെയാസാർ യുദ്ധത്തിന്നു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞതു: യഹോവ മോശെയോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണം ആവിതു:

  7. സംഖ്യാപുസ്തകം 31:22ഏകദേശം ക്രി.മു. 1452

    പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,

  8. സംഖ്യാപുസ്തകം 31:23ഏകദേശം ക്രി.മു. 1452

    വെള്ളീയും, കാരീയം, മുതലായി തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കേണം; എന്നാൽ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കേണം.

  9. സംഖ്യാപുസ്തകം 31:24ഏകദേശം ക്രി.മു. 1452

    ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്കു പാളയത്തിലേക്കു വരാം.

  10. സംഖ്യാപുസ്തകം 31:25ഏകദേശം ക്രി.മു. 1452

    പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:

  11. സംഖ്യാപുസ്തകം 31:26ഏകദേശം ക്രി.മു. 1452

    നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുകനോക്കി

  12. സംഖ്യാപുസ്തകം 31:27ഏകദേശം ക്രി.മു. 1452

    പടെക്കുപോയ യോദ്ധാക്കൾക്കും സഭെക്കും ഇങ്ങനെ രണ്ടു ഓഹരിയായി കൊള്ള വിഭാഗിപ്പിൻ.

  13. സംഖ്യാപുസ്തകം 31:28ഏകദേശം ക്രി.മു. 1452

    യുദ്ധത്തിന്നു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാടു, കഴുത, ആടു എന്നിവയിലും അഞ്ഞൂറ്റിൽ ഒന്നു യഹോവയുടെ ഓഹരിയായി വാങ്ങേണം.

  14. സംഖ്യാപുസ്തകം 31:29ഏകദേശം ക്രി.മു. 1452

    അവൎക്കുള്ള പാതിയിൽനിന്നു അതു എടുത്തു യഹോവെക്കു ഉദൎച്ചാൎപ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം.

  15. സംഖ്യാപുസ്തകം 31:30ഏകദേശം ക്രി.മു. 1452

    എന്നാൽ യിസ്രായേൽമക്കൾക്കുള്ള പാതിയിൽനിന്നു മനുഷ്യരിലും മാടു, കഴുത, ആടു മുതലായ സകലവിധമൃഗത്തിലും അമ്പതിൽ ഒന്നു എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യൎക്കു കൊടുക്കേണം.

  16. സംഖ്യാപുസ്തകം 31:31ഏകദേശം ക്രി.മു. 1452

    യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.

  17. സംഖ്യാപുസ്തകം 31:32ഏകദേശം ക്രി.മു. 1452

    യോദ്ധാക്കൾ കൈവശമാക്കിയതിന്നു പുറമെയുള്ള കൊള്ള ആറു ലക്ഷത്തെഴുപത്തയ്യായിരം ആടും

  18. സംഖ്യാപുസ്തകം 31:33ഏകദേശം ക്രി.മു. 1452

    എഴുപത്തീരായിരം മാടും

  19. സംഖ്യാപുസ്തകം 31:34ഏകദേശം ക്രി.മു. 1452

    അറുപത്തോരായിരം കഴുതയും

  20. സംഖ്യാപുസ്തകം 31:35ഏകദേശം ക്രി.മു. 1452

    പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങൾ എല്ലാംകൂടി മുപ്പത്തീരായിരംപേരും ആയിരുന്നു.

  21. സംഖ്യാപുസ്തകം 31:36ഏകദേശം ക്രി.മു. 1452

    യുദ്ധത്തിന്നു പോയവരുടെ ഓഹരിക്കുള്ള പാതിയിൽ ആടു മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു.

  22. സംഖ്യാപുസ്തകം 31:37ഏകദേശം ക്രി.മു. 1452

    ആടിൽ യഹോവെക്കുള്ള ഓഹരി അറുനൂറ്റെഴുപത്തഞ്ചു;

  23. സംഖ്യാപുസ്തകം 31:38ഏകദേശം ക്രി.മു. 1452

    കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവെക്കുള്ള ഓഹരി എഴുപത്തുരണ്ടു;

  24. സംഖ്യാപുസ്തകം 31:39ഏകദേശം ക്രി.മു. 1452

    കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്നു;

  25. സംഖ്യാപുസ്തകം 31:40ഏകദേശം ക്രി.മു. 1452

    ആൾ പതിനാറായിരം; അവരിൽ യഹോവെക്കുള്ള ഓഹരി മുപ്പത്തിരണ്ടു.