ഉള്ളടക്കത്തിലേക്ക് പോകുക

circa 605–538 BC

The Babylonian Exile

Jerusalem falls and the temple burns; Ezekiel and Daniel minister among the exiles as Lamentations mourns the city's ruin.

1,784 വാക്യങ്ങൾ · 3 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. വിലാപങ്ങള്‍ 3:32ഏകദേശം ക്രി.മു. 588

    അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.

  2. വിലാപങ്ങള്‍ 3:33ഏകദേശം ക്രി.മു. 588

    മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.

  3. വിലാപങ്ങള്‍ 3:34ഏകദേശം ക്രി.മു. 588

    ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും

  4. വിലാപങ്ങള്‍ 3:35ഏകദേശം ക്രി.മു. 588

    അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും

  5. വിലാപങ്ങള്‍ 3:36ഏകദേശം ക്രി.മു. 588

    മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കൎത്താവു കാണുകയില്ലയോ?

  6. വിലാപങ്ങള്‍ 3:37ഏകദേശം ക്രി.മു. 588

    കൎത്താവു കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?

  7. വിലാപങ്ങള്‍ 3:38ഏകദേശം ക്രി.മു. 588

    അത്യുന്നതന്റെ വായിൽനിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?

  8. വിലാപങ്ങള്‍ 3:39ഏകദേശം ക്രി.മു. 588

    മനുഷ്യൻ ജീവനുള്ളന്നു നെടുവീൎപ്പിടുന്നതെന്തു? ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീൎപ്പിടട്ടെ.

  9. വിലാപങ്ങള്‍ 3:40ഏകദേശം ക്രി.മു. 588

    നാം നമ്മുടെ നടപ്പു ആരാഞ്ഞു ശോധന ചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.

  10. വിലാപങ്ങള്‍ 3:41ഏകദേശം ക്രി.മു. 588

    നാം കൈകളെയും ഹൃദയത്തെയും സ്വൎഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയൎത്തുക.

  11. വിലാപങ്ങള്‍ 3:42ഏകദേശം ക്രി.മു. 588

    ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.

  12. വിലാപങ്ങള്‍ 3:43ഏകദേശം ക്രി.മു. 588

    നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടൎന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു.

  13. വിലാപങ്ങള്‍ 3:44ഏകദേശം ക്രി.മു. 588

    ഞങ്ങളുടെ പ്രാൎത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.

  14. വിലാപങ്ങള്‍ 3:45ഏകദേശം ക്രി.മു. 588

    നീ ഞങ്ങളെ ജാതികളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.

  15. വിലാപങ്ങള്‍ 3:46ഏകദേശം ക്രി.മു. 588

    ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളൎന്നിരിക്കുന്നു.

  16. വിലാപങ്ങള്‍ 3:47ഏകദേശം ക്രി.മു. 588

    പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു.

  17. വിലാപങ്ങള്‍ 3:48ഏകദേശം ക്രി.മു. 588

    എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം നീൎത്തോടുകൾ എന്റെ കണ്ണിൽനിന്നൊഴുകുന്നു.

  18. വിലാപങ്ങള്‍ 3:49ഏകദേശം ക്രി.മു. 588

    യഹോവ സ്വൎഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം

  19. വിലാപങ്ങള്‍ 3:50ഏകദേശം ക്രി.മു. 588

    എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.

  20. വിലാപങ്ങള്‍ 3:51ഏകദേശം ക്രി.മു. 588

    എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.

  21. വിലാപങ്ങള്‍ 3:52ഏകദേശം ക്രി.മു. 588

    കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു.

  22. വിലാപങ്ങള്‍ 3:53ഏകദേശം ക്രി.മു. 588

    അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേൽ കല്ലു എറിഞ്ഞിരിക്കുന്നു.

  23. വിലാപങ്ങള്‍ 3:54ഏകദേശം ക്രി.മു. 588

    വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു.

  24. വിലാപങ്ങള്‍ 3:55ഏകദേശം ക്രി.മു. 588

    യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.

  25. വിലാപങ്ങള്‍ 3:56ഏകദേശം ക്രി.മു. 588

    എന്റെ നെടുവീൎപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാൎത്ഥന നീ കേട്ടിരിക്കുന്നു.